Skip to main content

നഷ്ടപ്പെട്ട സ്വപ്നങ്ങൾ


 ഉറക്കം നഷ്ടപ്പെട്ട്  രാത്രി അയാൾ ഉണർന്നു. വർഷങ്ങൾക്കു ശേഷ താൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. ചുറ്റും തുറന്ന് കിടന്നിരുന്ന പുസ്തകങ്ങളും കടലാസു കഷണങ്ങളും, അങ്ങിങ്ങായി എറിഞ്ഞിട്ടിരുന്ന വസ്ത്രങ്ങളും എല്ലാമായി ആകെ അലങ്കോലമായിരുന്നു അയാളുടെ മുറി. അതേ പോലെ അലങ്കോലം ആയിരുന്നു അയാളുടെ മനസ്സിലെ ചിന്തകളും. വേണ്ട എന്ന് പലതവണ വെച്ചിട്ടും അയാൾക്ക് അവളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ സാധിച്ചിരുന്നില്ല. പലതും അയാൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷേ ഫലിച്ചില്ല. ഒടുവിൽ എങ്ങനെയൊക്കെയോ അവളെ മറികടന്നു എന്ന് ചിന്തിച്ചിരിക്കുമ്പോലാണ് സ്വപ്നത്തിലൂടെ ഒരിക്കൽ കൂടി അവൾ അയാളെ പരാജയപ്പെടുത്തുന്നത്. 


ക്ലാസ്മുറിയുടെ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അയാൾ. അന്നാദ്യമായി അവളും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു.  അവളുടെ കണ്ണുളകൾ അയാളെ എന്നും ആകർഷിച്ചിരുന്നു. കുസൃതി ഒളിപ്പിച്ചു വെച്ച് പുഞ്ചിരിക്കുന്ന പോലുള്ള അവളുടെ ആ നോട്ടം അത് എന്നും അയാളിൽ വികാരങ്ങളെ ഉണർത്തി. അവളോട് തന്റെ  മനസ്സിലുള്ളതെല്ലാം അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിലും അവൾക്ക് അയാളെ അങ്ങനെ സങ്കൽപ്പിക്കാൻ ആയിരുന്നില്ല ഇല്ല. ക്രിസ്മസ് ഫ്രണ്ട് ആയി അവളെ കിട്ടിയിരുന്നു അപ്പോൾ അയാൾ ഒന്നു സന്തോഷിച്ചിരുന്നു. തൻറെ ഹൃദയം ഒരിക്കൽ കൂടി അവളുടെ മുമ്പിൽ തുറന്നു കാണിക്കാമെന്ന് എന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു.അവൾക്കായി അയാൾ ഒരു നല്ല സമ്മാനം കരുത്തിവെച്ചിരുന്നു. അന്നും അവൾ അയാളെ അവഗണിക്കാൻ തന്നെയാണ് തീരുമാനിച്ചത്. ലാസ്റ്റ് ബെഞ്ചിൽ വന്നിരുന്നുവെങ്കിലും അവൾ അയാളെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ക്ലാസ് എപ്പോൾ സമ്മാനം വിതരണം തുടങ്ങിയിരുന്നു. താൻ എല്ലാം പറഞ്ഞിട്ടും ഒന്നും പറയാതെ പറഞ്ഞതിനും, അയാളെ വട്ടം കറക്കി അതിലും അന്ന് ആദ്യമായി അയാൾക്ക് അരിശം വന്നു. 


"സ്റ്റാൻഡ് അപ്"  ടീച്ചർ ആക്രോശിച്ചു. അയാൾ തന്റെ ചിന്തകളിൽ മുഴുകിയുരുന്നു. അവൾ തന്നോട് ചെയ്തതിനെല്ലാം അയാൾക്കു അവളോട് അരിശം തോന്നി."പുസ്തകങ്ങളിലെ അറിവുകളെക്കാൾ വലുത് നമുക്കു ചുറ്റുമുണ്ട്. ഞാൻ പുസ്തകങ്ങളിൽ അടയിരിക്കാൻ ആഗ്രഹിക്കുന്നില്ല ചുറ്റുമുള്ള കാഴ്ചകളെ മറക്കുന്ന പുസ്തകങ്ങളെ ഞാൻ അത്രയേറെ വെറുക്കുന്നു." അവൾ ഒരിക്കൽ പറഞ്ഞിരുന്നു. അത്രമേൽ വെറുത്തിരുന്ന പുസ്തകമായിരുന്നു അപ്പോൾ അയാളുടെ മേശപ്പുറത്ത് ഉണ്ടായിരുന്നു അത് അവൾക്ക് ഒരു സമ്മാനമായി കൊടുക്കുവാൻ അയാൾ തീരുമാനിച് തന്റെ കയ്യിൽ ഉണ്ടായിരുന്ന സമ്മാനം അയാൾ മാറ്റി വെച്ചു. ആ പുസ്തകം അവൾക്ക് കൊടുക്കുമ്പോൾ ആദ്യമായി അയാൾ അവളുടെ മുമ്പിൽ തലയുയർത്തി നിന്നു.


ആ സമ്മാനം ഏറ്റുവാങ്ങുമ്പോൾ അവൾ സ്വാഭാവികമായും അരിശം പൂണ്ടു. അവൾ അത്രമേൽ വെറുക്കുന്ന ഒരു പുസ്തകമായിരുന്നു അത്. "ഇതാണോ ഞാൻ നിൻറെ എല്ലാം എല്ലാം ആണെന്ന് നീ എന്നോട് പറഞ്ഞിട്ട് നീ എനിക്ക് തരുന്ന സമ്മാനം." അന്നാദ്യമായി അവളുടെ സ്വരത്തിൽ അയാൾ നിരാശ തിരിച്ചറിഞ്ഞു. "ഒന്നും മനപൂർവ്വം ആയിരുന്നില്ല" അയാൾ വിഷമത്തോടെ പറഞ്ഞു." എനിക്ക് നിന്നോട് ഇനി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല" അതും പറഞ്ഞ് അവൾ നടന്നകന്നു. താൻ എന്തിനാണ് അത്രയേ വലിയൊരു വിഡ്ഢിത്തം എന്ന് ചെയ്തത് അത് അവൾ തന്നെ അത്ര പുസ്തങ്ങളുടെ ലോകത്ത് അല്ല എന്ന് തെളിയിക്കാൻ. അതോ അവൾ ഒരിക്കലും തന്റേതാവില്ലെന്ന് അറിഞ്ഞുകൊണ്ട് വേണ്ടെന്ന് വയ്ക്കാൻ ഉള്ള മനസ്സിൻറെ വെമ്പലാണോ. എന്തുതന്നെയായാലും എങ്കിലും അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് തനിക്കൊന്നും വേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി. ഒരു പക്ഷേ അന്ന് വിധി മറ്റൊന്നാണ് അവിടെ സംഭവിക്കാൻ കാത്തുവെച്ചിരുന്നു എങ്കിലും അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നി. അതിനുശേഷം ഇക്കണ്ട വർഷങ്ങൾ അത്രയും അവളെ ഒരിക്കൽപോലും കണ്ടുമുട്ടരുതേയെന്നായിരുന്നു അയാളുടെ പ്രാർത്ഥന. ഒരിക്കൽ കൂടി അവളെ അഭിമുഖീകരിക്കാനുള്ള ഉള്ള മാനസിക ശക്തി അയാൾക്കുണ്ടായിരുന്നില്ല

എന്നിട്ടും ഇതാ വർഷങ്ങൾക്കപ്പുറം ഒരു രാത്രിയിൽ അയാളുടെ ചിന്തകളിൽ അവൾ നിറഞ്ഞു നിൽക്കുന്നു വിധിയുടെ വിളയാട്ടം എത്ര വിചിത്രമായിരിക്കുന്നല്ലേ എന്നയാൾ ചിന്തിച്ചു പോകുന്നു. ആ രാത്രി അയാൾ ആൾ എഴുന്നേറ്റിരുന്ന് ആലോചിച്ചു. ഇതെല്ലാം സംഭവിച്ചതാണോ സംഭവിക്കുമായിരുന്നതാണോ ആണോ അതോ ഇതെല്ലാം തന്റെ വെറും ഭവനയാണോ?ഭാവിയും ഭൂതവും വർത്തമാനവും ഭാവനയുമെല്ലാം ഒന്നിക്കുന്ന ആ ഒരു മുഹൂർത്തത്തെ അയാൾ ആസ്വദിച്ചു. ഒരിക്കൽ കൂടി സ്വപ്നത്തിലൂടെ എങ്കിലും അവരുടെ സാന്നിധ്യത്തിൽ എത്തിക്കുവാൻ സാധിച്ചതിൽ അയാൾ കൃതാർത്ഥനായി.ഒരിക്കൽകൂടി അവളെ ഒന്നു കാണാൻ, ആ ശബ്ദമൊന്ന് കേൾക്കാൻ അയാൾ കൊതിച്ചു. കുസൃതിയൊളിപ്പിച്ചു വെച്ച അവളുടെ കണ്ണുകളിലേക്കു ഒരിക്കൽ കൂടി നോക്കിയിരിക്കാൻ അയാൾ ആഗ്രഹിച്ചു. തനിക്കന്നു നഷ്ടപെട്ടത്തിന്റെ വില അറിയാൻ നാളുകളുടെ കാത്തിരുപ്പ് വേണ്ടിവന്നു. അന്ന് ആ നിമിഷത്തിൽ സ്വപനം കാണാനുള്ള കഴിവും അയാൾക്കു നഷ്ടപ്പെട്ടിരുന്നു.










Comments

Popular posts from this blog

ഒരു കുളിർമഴ

ഭാരമേറിയൊരു മനുസ്സുമായാണ് കഴിഞ്ഞ കുറെ നാളുകളായി അയാൾ എണീറ്റിരുന്നത്. അന്ന് പള്ളിയിൽ  വെച്ചു അവളെ ആദ്യമായി കണ്ടപ്പോൾ തോന്നാതിരുന്നത് പിന്നീടെപ്പോഴോ എന്തിനോ വേണ്ടി തോന്നി. ഉറക്കപ്പിച്ചിലിരുന്ന ഒരു ക്ലാസ്സ്മുറിയിൽ കൂട്ടുകാരനോട് പറഞ്ഞൊരു കളിവാക്കിൽ നിന്നാണോ, അതോ ഇതിനെല്ലാമപ്പുറം വിധിയുടെ നിയോഗമാണോ, അതോ തനിക്കു എവിടെയെങ്കിലും വീഴ്ച പറ്റിയതോ. എത്രയൊക്കെ വീഴരുതെന്ന് ഓർത്താലും അതിലേക്ക് ആകർഷിക്കുന്ന മായികമായ ഒരു സൗന്ദര്യം ഈ പ്രണയത്തിനുണ്ടായിരിക്കാം. ഒരിക്കൽ പോലും സംസാരിക്കാതെ എങ്ങനെ ഇത്രെയേറെ ആകർഷിക്കപ്പെട്ടു എന്നു അയാൾ തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് അയാളുടെ മുമ്പിൽ നിന്നിരുന്ന ക്ലർക്കിനെ അയാൾ ശ്രെദ്ധിച്ചത്. അയാൾ കുറേനേരമായി അവിടെത്തന്നെ നിൽപ്പാണ്. താനാണ് അയാളെ ഒരു ഫയൽ എടുക്കാൻ അയച്ചത്‌. അപ്പോൾ  കുറെ നേരമായി താൻ ചിന്തകളിൽ മറഞ്ഞിട്ടു. താൻ അപ്പോൾ ഒരുപാട് കാലം പിന്നിൽ നിന്നാണ് ചിന്തിക്കുന്നത്. ഈ വേദനകൾ തൻറെ കോളേജ് ജീവിതകാലത്തെയാണെന്നു അയാൾക്കു അറിയാമായിരുന്നു. അയാൾ ഒരു ദീര്ഘനിശ്വാസത്തോടെ ആ ഫയലുകൾ മേടിച്ചുവെച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ജീവിതമൊരു കുരിശിന്റെ വഴി പോലെയാണ...

Parting ways

 "What would you say if I ask you out?" asked him. The question startled her mildly, for she always thought of him as her friend. It was quite unusual of him to ask, she thought.  It was a beautiful day in the park. The sky was blue and the sun shone brightly. Children were playing at distance. They were walking along the pavement, looking at the kids playing.  "Hey," he called her.  "Well hypothetically, I might not create a scene, but I don't want a relationship now." Said she.  It's what he expected all along. For he never wanted to upset her. After all, it's only a miracle if a girl in this world would go out with me, he thought.  She thought, it' s been over a year since I met him. We had a good time. Now he's asking all the wrong questions. He asked few questions. That's what I liked about him.  He came to her asking for a donation to help the homeless while they were in College. A guy like that, smart, charming and witty. He ...

Twists of faith

Dean was a bright, young chap from Oxford. He was interested in studying other people, so he decided to pursue a Masters in Philosophy.  His dream was to obtain a PhD in the same discipline. Dean was walking down the road one day, when he suddenly went up to a pool and dipped his head in water. A stranger nearby, felt uneasy watching this odd behavior and asked him, "Hey dude, what's that you are doing there?”   “Huh?", Dean replied, "I’m trying to suffocate myself, so that my thinking, will stop." "What? What is so terrible in your thoughts, that you need to suffocate yourself? ", asked the man?  "I was thinking of religion, mate”, said Dean.  The stranger felt uneasy, hearing that a man would want to avoid thinking about religion. He thought that this man must be crazy. He asked, "What's your name?" Dean said to the man, “My name is Dean and as you seem to have interest in me, I'll tell you my story." This is how he...