Skip to main content

ഒരു കുളിർമഴ


ഭാരമേറിയൊരു മനുസ്സുമായാണ് കഴിഞ്ഞ കുറെ നാളുകളായി അയാൾ എണീറ്റിരുന്നത്. അന്ന് പള്ളിയിൽ  വെച്ചു അവളെ ആദ്യമായി കണ്ടപ്പോൾ തോന്നാതിരുന്നത് പിന്നീടെപ്പോഴോ എന്തിനോ വേണ്ടി തോന്നി. ഉറക്കപ്പിച്ചിലിരുന്ന ഒരു ക്ലാസ്സ്മുറിയിൽ കൂട്ടുകാരനോട് പറഞ്ഞൊരു കളിവാക്കിൽ നിന്നാണോ, അതോ ഇതിനെല്ലാമപ്പുറം വിധിയുടെ നിയോഗമാണോ, അതോ തനിക്കു എവിടെയെങ്കിലും വീഴ്ച പറ്റിയതോ. എത്രയൊക്കെ വീഴരുതെന്ന് ഓർത്താലും അതിലേക്ക് ആകർഷിക്കുന്ന മായികമായ ഒരു സൗന്ദര്യം ഈ പ്രണയത്തിനുണ്ടായിരിക്കാം. ഒരിക്കൽ പോലും സംസാരിക്കാതെ എങ്ങനെ ഇത്രെയേറെ ആകർഷിക്കപ്പെട്ടു എന്നു അയാൾ തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.


പെട്ടന്നാണ് അയാളുടെ മുമ്പിൽ നിന്നിരുന്ന ക്ലർക്കിനെ അയാൾ ശ്രെദ്ധിച്ചത്. അയാൾ കുറേനേരമായി അവിടെത്തന്നെ നിൽപ്പാണ്. താനാണ് അയാളെ ഒരു ഫയൽ എടുക്കാൻ അയച്ചത്‌. അപ്പോൾ  കുറെ നേരമായി താൻ ചിന്തകളിൽ മറഞ്ഞിട്ടു. താൻ അപ്പോൾ ഒരുപാട് കാലം പിന്നിൽ നിന്നാണ് ചിന്തിക്കുന്നത്. ഈ വേദനകൾ തൻറെ കോളേജ് ജീവിതകാലത്തെയാണെന്നു അയാൾക്കു അറിയാമായിരുന്നു. അയാൾ ഒരു ദീര്ഘനിശ്വാസത്തോടെ ആ ഫയലുകൾ മേടിച്ചുവെച്ചു. ഒരു തരത്തിൽ പറഞ്ഞാൽ ഈ ജീവിതമൊരു കുരിശിന്റെ വഴി പോലെയാണെന്ന് അയാൾക്ക് തോന്നി. വീഴുമ്പോൾ എണീക്കാനും വീണ്ടും തുടരാനുമുള്ള ഒരു പീഡസഹന യാത്ര."ഒരു വാൾ നിന്റെ ഹൃദയത്തെ കീറിമുറിക്കും" എന്ന് ബൈബിളിൽ പറയുന്നത് പോലെ ഓരോ മനുഷ്യനും ആ വേദന ഒരിക്കൽ അറിയും.


ഇതെല്ലാം താൻ ഒരിക്കൽ മറന്നതാണ്‌. തന്റെ ജീവത്തിലെ ഒരു അടഞ്ഞ അദ്ധ്യായമെന്നു താൻ തന്നെ പലപ്പോഴും തെല്ലഹങ്കാരത്തിൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഇന്ന് എമിഗ്രേഷൻ ഓഫീസിലെ ഫയൽക്കെട്ടുകളിൽ അവളുടെ പേര് കണ്ടപ്പോൾ അയാൾ ഒരിക്കൽ കൂടി ആ മുറിവുകളിൽ കുത്തിനോക്കി. ആശ്ചര്യമെന്നു പറയട്ടെ, അവയൊക്കെ ഇപ്പോഴും വേദനിക്കുന്ന മുറിവുകളായി അവിടെ തന്നെ ഉണ്ട്. ആരെയും ശ്രദ്ധിക്കാതെ കൂട്ടുകാരികളുടെ കൂടെ നടന്നിരുന്ന ആ പെണ്കുട്ടിയെ താൻ എങ്ങനെയാണ് കണ്ടത്. അധികം പുറത്തു വരാത്ത താൻ എങ്ങനെയാണ് അവളെ കണ്ടുമുട്ടുന്നത്. തനിക്കു അവളോടൊന്നു സംസാരിച്ചാൽ മതിയായിരുന്നു. അയാൾക്കു അവളുടെ സ്വരം കാലം തനിക്കായി കൊണ്ടുവന്ന മരുഭൂമിയിലെ മന്നയായി തോന്നിയിരിക്കണം. ആ സൗഭാഗ്യത്തെ തന്നിൽ നിന്നു തട്ടിത്തെറിപ്പിച്ച വിധിയോട് അയാൾക്കു നീരസം തോന്നിയിരുന്നു


ഒരിക്കൽ പോലും അയാൾ അവളോട്‌ സംസാരിച്ചിട്ടില്ല. എന്തും ഏതും തെറ്റായ കണ്ണിലൂടെ കാണുന്ന ഈ ലോകത്തിൽ പ്രണയത്തിനു മറ്റൊരു അർത്ഥമായിരിക്കും സമൂഹം കാണാൻ പഠിപ്പിച്ചിരിക്കുക. ഒരുമിച്ചൊന്ന് സംസാരിച്ചാൽ താൻ തെറ്റിദ്ധരിക്കപ്പെടുമെന്നു അവൾക് തോന്നിയിട്ടുണ്ടാകാം. ഒരു പക്ഷെ അവൾക് അയാൾ ആരുമല്ലായിരുന്നിരിക്കും. പക്ഷെ അയാൾക്കു അവൾ എന്തൊക്കെയോ, ആരൊക്കെയോ ആയിരുന്നു. അവളുടെ മുഖമൊന്ന് വാടാതിരിക്കാൻ അയാൾ തന്നെത്തന്നെ മറക്കാനും തയ്യാറായിരുന്നു.

ഇന്നിപ്പോൾ പത്തു വർഷങ്ങൾക്കു ശേഷം അവളെ അയാൾ കാണുകയാണ്, അതും തികച്ചും ഔദ്യോഗികമായി. ഇന്നയാൾ എമിഗ്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ്. അയാൾ അറിയുന്ന ആളല്ല അവൾ ഇന്ന്. പക്ഷെ ഇന്നും അയാളിൽ ആ പഴയ പ്രണയത്തിന്റെ കൗതുകം ഒളിഞ്ഞു കിടപ്പുണ്ട്. തനിക്കു ആദ്യമായി തോന്നിയ വികാരങ്ങൾ അയാൾക്കു അത്രമേൽ പ്രിയപ്പെട്ടതായി തോന്നിയിരിക്കണം. ആദ്യമായി തോന്നിയ അടുപ്പത്തിൽ സംസാരിക്കാൻ അയാൾ വെമ്പൽ കൊണ്ടപ്പോൾ സമൂഹം അയാൾ പ്രേമത്തിലായി എന്നു വിധി എഴുതിയിരുന്നുരിക്കണം.


എന്തൊക്കെയായാലും ഇന്ന് അവൾക് മുഖം തിരിക്കാനാകില്ല എന്ന പൂർണ വിശ്വാസത്തിൽ അയാൾ സംസാരിച്ചു തുടങ്ങി. അയാൾക്ക് സംസാരിക്കേണ്ടിയിരുന്നത് മുഴുവൻ ആ കലാലയജീവിതത്തിന്റെ ബാക്കിയായിരുന്നു.  അയാൾ അവളിൽ ഒരു കാമുകിയെയല്ല മറിച്ചൊരു നല്ല സുഹൃത്തിനെയാണ് തേടിയിരുന്നത്. അവർ പരസ്പരം ആദ്യമായി സംസാരിക്കുകയാണ്. ഒരു നൂറ്റാണ്ടായി പറയാൻ ബാക്കി വെച്ചത് ഒരു പക്ഷെ ആ കലാലയത്തിന്റെ ഇരുണ്ട ഇടനാഴികളിലേ ഇരുട്ടിൽ ചില നോട്ടങ്ങളായി പറഞ്ഞു തീർത്തിട്ടുണ്ടാകാം. ഒരിക്കൽ തന്റെ സ്വരം ആ കാതുകൾ കേട്ടിരുന്നെങ്കിൽ  അയാൾ കൊതിച്ചിരുന്നു. അയാളുടെ തൊണ്ട വറ്റിവരണ്ടിരുന്നു. അയാളുടെ ചുണ്ടുകൾക്ക് ചലിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.

"ടീ ആർ കോഫി?" ഏറെ പണിപ്പെട്ടു അയാൾ ചോദിച്ചു. ആ രണ്ടു വാക്കുകളിൽ അയാൾ ഒരു ജന്മം പറയാൻ ബാക്കി വെച്ചതായാൾ പറഞ്ഞു മതിയാക്കി. എന്നിട്ടും ഇന്നുമവൾ മൗനം ആവലംബിച്ചു. ഒരു പക്ഷെ സംസാരിക്കുന്നതിനെക്കാൾ കേൾക്കാൻ ആയിരിക്കും അവൾ ആഗ്രഹിച്ചിരുന്നത്. ഒരു ദീര്ഘനിശ്വസത്തോടെ അയാൾ ആ ഫയലിൽ ഒപ്പു വെക്കുമ്പോൾ ഇത്രനാൾ അയാൾ അനുഭവിച്ചിരുന്ന ആ വീർപ്പുമുട്ടൽ അയാളെ വിട്ടു പോയിരുന്നു. അയാൾ തന്റെ ആഗ്രഹലബ്ദിയിൽ നിർവൃതിയടഞ്ഞു. തനിക്കു അവളോട്‌ സംസാരിക്കാൻ ആയല്ലോ. അതാണ് താൻ ആഗ്രഹിച്ചിരുന്നതും. തനിക്കായി വിധി മാറ്റി വെച്ചത് മറ്റാരെയോ, മറ്റെന്തോ ആണെന്നും തിരിച്ചറിഞ്ഞ അയാൾക്കു വിധിയുടെ വിളയാട്ടത്തിൽ ഒരിക്കൽകൂടി വിശ്വാസം തോന്നിത്തുടങ്ങി.

താനല്ല കുറ്റക്കാരൻ. സമൂഹമാണ്. പുരുഷൻ സ്ത്രീയോട് മിണ്ടിയാൽ അതു പ്രണയമല്ല മറിച്ചു സൗഹ്രദമാണെന്നു ചിന്തിക്കാൻ സമൂഹത്താനാകില്ല. പ്രണയം തെറ്റാണെന്ന് പഠിപ്പിക്കുന്ന ഇതേ സമൂഹം തന്നെയല്ലേ കാമുകന്മാരെ വീരന്മാരായി ചിത്രീകരിക്കുന്നത്. റോമിയോയും, ജാക്കും, ഹാംലെറ്റും എല്ലാം ഈ സമൂഹത്തിന്റെ തന്നെ സൃഷ്ടിയല്ലേ. സമൂഹത്തിന്റെ ഈ ചിന്തയിലാണ് താൻ ഇത്ര നാളും നീറി പുകഞ്ഞു കഴിഞ്ഞിരുന്നത്. ഇന്നത്തെ ദിവസം അയാളിടെ വരണ്ട ജീവിതത്തിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി. ഒരു വരൾച്ചക്കു ശേഷം ആദ്യമായി പെയ്യുന്ന പുതുമഴയുടെ സുഖം അയാളന്നറിഞ്ഞു. വറ്റിവരണ്ട ആ മനസിൽ പ്രതീക്ഷയുടെ പച്ചിലനാമ്പുകൾ അങ്ങിങ്ങായി അപ്പോഴേക്കും മുളച്ചു തുടങ്ങിയിരുന്നു.


Comments

Post a Comment

Popular posts from this blog

നഷ്ടപ്പെട്ട സ്വപ്നങ്ങൾ

 ഉറക്കം നഷ്ടപ്പെട്ട്  രാത്രി അയാൾ ഉണർന്നു. വർഷങ്ങൾക്കു ശേഷ താൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. ചുറ്റും തുറന്ന് കിടന്നിരുന്ന പുസ്തകങ്ങളും കടലാസു കഷണങ്ങളും, അങ്ങിങ്ങായി എറിഞ്ഞിട്ടിരുന്ന വസ്ത്രങ്ങളും എല്ലാമായി ആകെ അലങ്കോലമായിരുന്നു അയാളുടെ മുറി. അതേ പോലെ അലങ്കോലം ആയിരുന്നു അയാളുടെ മനസ്സിലെ ചിന്തകളും. വേണ്ട എന്ന് പലതവണ വെച്ചിട്ടും അയാൾക്ക് അവളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ സാധിച്ചിരുന്നില്ല. പലതും അയാൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷേ ഫലിച്ചില്ല. ഒടുവിൽ എങ്ങനെയൊക്കെയോ അവളെ മറികടന്നു എന്ന് ചിന്തിച്ചിരിക്കുമ്പോലാണ് സ്വപ്നത്തിലൂടെ ഒരിക്കൽ കൂടി അവൾ അയാളെ പരാജയപ്പെടുത്തുന്നത്.  ക്ലാസ്മുറിയുടെ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അയാൾ. അന്നാദ്യമായി അവളും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു.  അവളുടെ കണ്ണുളകൾ അയാളെ എന്നും ആകർഷിച്ചിരുന്നു. കുസൃതി ഒളിപ്പിച്ചു വെച്ച് പുഞ്ചിരിക്കുന്ന പോലുള്ള അവളുടെ ആ നോട്ടം അത് എന്നും അയാളിൽ വികാരങ്ങളെ ഉണർത്തി. അവളോട് തന്റെ  മനസ്സിലുള്ളതെല്ലാം അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിലും അവൾക്ക് അയാളെ അങ്ങനെ സങ്കൽപ്പിക്കാൻ ആയിരുന്നില്ല ഇല്ല. ക്രിസ്മസ് ഫ്രണ്ട് ആയി അവളെ ...

Fear And Failure

American President Mr Franklin D Roosevelt once said "The only thing we have to fear is fear". Fear is the feeling of anxiety concerning the outcome of something or the safety of someone or the likelihood of something unwelcome happening. Fear is an unwanted emotion that will let you from thinking clearly and solve issues. Fear is a false anticipation of  something to go wrong.Fear is a necessary evil. Fear often helps you in physical situations  by boosting adrenalin. But in mental and intellectual troubles fear is an adverse factor. When fear is inflicted it reduces your ability to think and lead you by instincts. Shakespeare in one of his famous dramas said "When you fear a foe, fear crushes your strength ; and this weakness gives strength to your opponents"  It is same in the case of problems in life. When you begin to fear them they will only grow. But rather when you start to face them you will see they will begin to melt away like ice. There is no life a...

Twists of faith

Dean was a bright, young chap from Oxford. He was interested in studying other people, so he decided to pursue a Masters in Philosophy.  His dream was to obtain a PhD in the same discipline. Dean was walking down the road one day, when he suddenly went up to a pool and dipped his head in water. A stranger nearby, felt uneasy watching this odd behavior and asked him, "Hey dude, what's that you are doing there?”   “Huh?", Dean replied, "I’m trying to suffocate myself, so that my thinking, will stop." "What? What is so terrible in your thoughts, that you need to suffocate yourself? ", asked the man?  "I was thinking of religion, mate”, said Dean.  The stranger felt uneasy, hearing that a man would want to avoid thinking about religion. He thought that this man must be crazy. He asked, "What's your name?" Dean said to the man, “My name is Dean and as you seem to have interest in me, I'll tell you my story." This is how he...